Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 6, ഞായറാഴ്‌ച

കണ്ണാ ആലിലക്കണ്ണാ

G DevarajanVayalarP Madhuri
         ദേവി കന്യാകുമാരി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :പി മാധുരി 


കണ്ണാ ആലിലക്കണ്ണാ 
പാലാഴിത്തിരയിലൊഴുകും ആലിലക്കണ്ണാ
ഞാനൊരു കന്നിമുക്കുവ പെണ്ണ്
എന്റെ തോണിയിലെ പൊന്നുവേണോ പൊന്ന്?

നീ പണ്ടൊരു പൂത്തിമിംഗിലമായി അന്നു
നിന്റെ യൌവനം തുഴഞ്ഞുവന്ന നീരാഴി
അന്നെന്റെ ചൂണ്ടയില്‍ നീകൊത്തി നിന്റെ
പൊന്നല്ലിച്ചിറകുകൊണ്ടെന്‍ കണ്ണുപൊത്തി
നീന്തിവാ... നിന്റെപൊക്കിള്‍ താമരപ്പൂ എനിക്കുതാ

നീ പണ്ടൊരു മുനികുമാരനായി അന്നു
നിന്റെ വെണ്മഴു പറന്നുവീണ നീരാഴി
അന്നെന്റെ വാതിലില്‍ നീമുട്ടീ എന്റെ
പൊന്നോലക്കുടിലുവയ്ക്കാന്‍ മണ്ണുകിട്ടീ
നീന്തിവാ... നിന്റെ മെത്തപ്പൊന്മുടിമുത്തെനിയ്ക്കു താ
എനിയ്ക്കു താ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ