Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ഉജ്ജയിനിയിലെ ഗായിക...

G DevarajanVayalarP Leela
            കടല്പാലം 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :പി ലീല 


ഉജ്ജയിനിയിലെ ഗായിക
ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ
കല്‍പ്രതിമയില്‍ മാലയിട്ടു

ഋതു ദേവതയായ്‌ നൃത്തം വെച്ചു
മുനികന്യകയായ്‌ പൂജിച്ചു
ഹിമഗിരി പുത്രിയായ്‌ തപസ്സിരുന്നൂ അവള്‍
സ്വയംവരപ്പന്തലില്‍ ഒരുങ്ങി നിന്നൂ (ഉജ്ജയിനി)

അലിയും ശിലയുടെ കണ്ണു തുറന്നൂ
കലയും കാലവും കുമ്പിട്ടൂ
അവളുടെ മഞ്ജീരശിഞ്ജിതത്തില്‍ സൃഷ്ടി-
സ്ഥിതിലയതാളങ്ങളൊതുങ്ങി നിന്നൂ (ഉജ്ജയിനി)

യുഗകല്‍പനയുടെ കല്ലിനു പോലും
യുവഗായികയുടെ ദാഹങ്ങള്‍
ഒരു പുനര്‍ജ്ജന്മത്തിന്‍ ചിറകു നല്‍കി അവര്‍
സ്വയം മറന്നങ്ങനെ പറന്നുയര്‍ന്നൂ (ഉജ്ജയിനി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ